രണ്ടുവര്‍ഷമായി മഠാധിപതി തങ്ങളെ പീഡിപ്പിക്കുകയാണെന്നും മറ്റുള്ളവര്‍ അതിനുസഹായം നല്‍കുകയും ചെയ്തുവെന്ന് മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ഒടനടി സേവാ സമസ്തെ'യെ പെണ്‍കുട്ടികള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സംഘടനയാണ് ജില്ലാ ബാലവികസന-സംരക്ഷണ യൂണിറ്റിനെ വിവരം അറിയിച്ചത്.
രോഗവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ നല്‍കിയ രേഖയും അദ്ദേഹം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും ജാമ്യത്തില്‍വിടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും പ്രൊസിക്ക്യൂഷന്‍ വാദിച്ചു
ജാമ്യം അനുവദിക്കുന്നതില്‍ ഹൈക്കോടതിക്ക് വ്യക്തമായ പിഴവുണ്ടായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിയും യുവാവും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നു എന്നും വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് കേസ് കൊടുക്കാനുണ്ടായ കാരണമെന്നും പറയുന്നത് വിചിത്രമാണ് എന്നും കോടതി പറഞ്ഞു.
പല പ്രമുഖരും ചികിത്സയ്ക്കായി എത്തിയിരുന്നത് ഇവിടേക്കാണ്. ഇവരുടെ ദൃശ്യങ്ങള്‍ മോന്‍സന്‍ പകര്‍ത്തിയിരിക്കാമെന്ന് അന്വേഷണസംഘത്തിന് നേരത്തെ സംശയമുണ്ടായിരുന്നു. പോക്‌സോ കേസിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കേസില്‍ വഴിത്തിരിവാകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.
കലൂരില്‍ വെച്ച് പീഡിപ്പിച്ചതിനു ശേഷം എറണാകുളത്ത് മറ്റൊരു വീട്ടില്‍ വെച്ചും പീഡനം നടന്നിട്ടുണ്ടെന്നും ഭയം കൊണ്ടാണ് ഇത്രയും കാലം പരാതിപ്പെടാതിരുന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴായിരുന്നു സംഭവം നടന്നതെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു. കേസ് നോർത്ത് പൊലീസാണ് രജിസ്റ്റർ ചെയ്തതെങ്കിലും ഇത് ക്രൈം ബ്രാഞ്ചിന് കൈമാറാനാണ് സാധ്യത.
വാളയാറില്‍ രണ്ടുപെണ്‍കുട്ടികള്‍ ആത്മഹത്യാ ചെയ്ത നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ സി ബി ഐക്ക് അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ആവശ്യപ്പെട്ടത് പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം
പോക്സോ കേസുകളും ബലാൽസംഗ കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് 28 പ്രത്യേക കോടതികൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചത്. അതിൽ 17 എണ്ണമാണ് ഇപ്പോൾ തുടങ്ങുന്നത്. 2020 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 7600 പോക്‌സോ കേസുകളും 6700 ബലാൽസംഗ കേസുകളും നിലവിലുണ്ട്.